Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Hospital

Malappuram

പദ്ധതി റെഡി; ജില്ലാ ആശുപത്രിയിൽ ഇനിമുതൽ സേവനം മെച്ചപ്പെടും

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും യോഗത്തിൽ തീരുമാനം. നജീബ് കാന്തപുരം എംഎൽഎയുടെ അധ്യക്ഷതയിൽ ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനങ്ങളെടുത്തത്.

നിലവിലുള്ള സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കിടത്തിച്ചികിത്സയും അത്യാവശ്യ ശസ്ത്രക്രിയകളും മുടക്കമില്ലാതെ രോഗികൾക്ക് ഉറപ്പാക്കുകയാണ് പ്രധാനം.
ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്താൻ കഴിയുന്ന കേസുകൾ മറ്റുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികളും ആശുപത്രി വികസനസമിതി അംഗങ്ങളും യോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി.
ഒപി വിഭാഗം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പരമാവധി രോഗികളെ പരിശോധിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കും.

ഇതിനാവശ്യമായ നടപടികൾക്കായി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പുതിയ അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് 12 കോടിയുടെ കിഫ്ബി പദ്ധതിയും മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും ഒരു കോടി രൂപ വിനിയോഗിച്ചു അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പേവാർഡ് അടിയന്തരമായി തുറന്നുപ്രവർത്തിക്കാൻ തീരുമാനമെടുത്തു. ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ വിപുലീകരിക്കും.

ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ നടപടികൾക്കായി രോഗികളുടെ നീണ്ടനിര ഒഴിവാക്കുന്നതിന് സമാന്തര സംവിധാനം ഏർപ്പെടുത്തും. നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ സമയക്രമം പുനക്രമീകരിക്കും.

ഫാർമസിയിലെ തിരക്ക് കുറക്കാൻ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ലാബ് പരിശോധന ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും എക്സറേ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൂപ്രണ്ടിന് നിർദേശം നൽകിതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർഹാജി, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാൽ, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, എച്ച്എംസി അംഗങ്ങളായ എ.കെ. നാസർ, മാനുപ്പ കുറ്റീരി, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ചന്ദ്രദീപു, രാജശ്രീ, നജിന നർജാസ്, പ്രമോദൻ, രാജീവ്, ലിൻഷിദ, ഷാഹുൽ ഹമീദ തുടങ്ങി ഡോക്ടർമാരും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

Kerala

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം: നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിൽ സത്യാഗ്രഹം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ പ്രതിഷേധം ശക്തമായി. ഡോക്ടറെ സസ്‌പെൻഡ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ ആശുപത്രി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.

അതിനിടെ, കുഞ്ഞ് മരിച്ച സംഭവത്തിൽ കണ്‍സള്‍ട്ടന്‍റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

എന്നാൽ നടപടി കണ്ണിൽ പൊടിയിടാനാണെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്‍റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്‍റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.

Kerala

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവം; ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.

ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.

കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

 

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.

സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്‍റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.

പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്‍റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്‍റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.

 

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവ് ആരോപണം; വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതികരണവുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു.

പ്രസവ സമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി. 1500 ഓളം പ്രസവങ്ങളും 600 ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയറായ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തതെന്നും അസോസിയേഷൻ പ്രതികരിച്ചു.

പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത്. അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ കൂട്ടിച്ചേർത്തു.

Latest News

Corehub Up